ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്രസയ്ക്കുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ പുൻഹാനയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ പീഡിപ്പിച്ചത്.
മദ്രസയിലേക്ക് മതപഠനത്തിന് പോയ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകർത്തി കുട്ടുകളുടെ മാതാപിതാക്കൾക്ക് അയച്ച് കൊടുക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. 10 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തിയത്.
പറഞ്ഞ സമയത്ത് കുടുംബത്തിന് പണം നൽകാനാവാതെ വന്നതോടെ കുട്ടികളുടെ വീഡിയോ ഇവർ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ ഗുരുഗ്രാം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ മൗലവി മുഹമ്മദ് ഹസൻ, ജാഹുൽഹക്ക്, ഫക്രുദ്ദീൻ, മുസ്താഖ്, യൂനുസ്, മുസ്തഫ, തയ്യബ്, വാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികൾ മദ്രസയിലേക്ക് പോകുമ്പോൾ തയ്യബും വാരിസും അവിടെ എത്താറുണ്ടെന്നും തുടർന്ന് കുട്ടികളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ വീഡിയോ ചിത്രീകരിച്ച ഇവർ അത് പുറത്ത് വിടുമെന്ന് പറഞ്ഞാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയതും പീഡനത്തിന് ഇരയാക്കിയതും. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
Comments