കീവ്: യുക്രെയ്നിൽ യുദ്ധം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ചുറ്റിൽ നിന്നും ഉയരുന്നത് പ്രാണനു വേണ്ടിയുള്ള നിലവിളിയും സ്ഫോടന ശബ്ദങ്ങളുമാണ്. പ്രായഭേദമെന്യേ യുക്രെയ്നികൾ തങ്ങളുടെ മാതൃരാജ്യത്തിനായി ആയുധമേന്തുകയാണ്.
അവസാന നിമിഷം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പൊരുതുമെന്നാണ് ഓരോ പൗരനും ഉറക്കെ പറയുന്നത്.യുക്രെയ്നികളുടെ വീരത്വത്തിനുമുമ്പിൽ തലകുനിക്കുകയാണെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറയുന്നത്. രാജ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് യുക്രെയ്നിലുടനീളം കാണാൻ സാധിക്കുന്നത്.
സ്ഫോടനങ്ങളുടേയും പോർവിമാനങ്ങളുടേയും ശബ്ദങ്ങൾ മുഴങ്ങുമ്പോൾ അതിനിടയിൽ ഒരു വിവാഹമണി മുഴങ്ങുകയാണ് യുക്രെയ്നിൽ. മരണം അല്ലെങ്കിൽ ജീവിതം എന്ന രണ്ട് സാധ്യതകൾ മാത്രം മുന്നിൽ കണ്ട് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ വർഷങ്ങളായി ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം മാതൃരാജ്യത്തിനായി മാറ്റിവെച്ചിരിക്കുകായാണ് നവ ദമ്പതികൾ. വിവാഹശേഷം നവദമ്പതികൾ നേരെ പോയത് യുദ്ധക്കളത്തിലേക്കാണ് , മാതൃരാജ്യത്തിനുവേണ്ടി പൊരുതാൻ
വർഷങ്ങളായുള്ള പ്രണയം വിവാഹമെന്ന സ്വപ്നത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു യുക്രെയ്നിലെ യാരീന അരീവയും സ്വിയാതോസ്ലാന് ഫുർസിനും.ഈ വരുന്ന മെയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തു.അതിനിടയ്ക്കാണ് രാജ്യത്തിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് യുദ്ധം ആരംഭിച്ചത്. ഇതോടെ പെട്ടെന്ന് തന്നെ വിവാഹിതരാവാൻ ഇരുവരും തയ്യാറെടുക്കുകയായിരുന്നു.
പിന്നീട് കാര്യങ്ങൾ വേഗത്തിലാക്കി നെയ്പർ നദിക്കരയിൽ ഒരുക്കിയ വേദിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായി.വിവാഹശേഷം ഇരുവരും പോയത് മധുവിധു ആഘോഷിക്കാനായിരുന്നില്ല, രക്തം മണക്കുന്ന യുദ്ധക്കളത്തിലേക്കാണ്. രാജ്യത്തിന് വേണ്ടി പൊരുതേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നാണ് യാരീന അരീവയും സ്വിയാതോസ്ലാവ് ഫുർസിനും പറയുന്നത്.
Comments