ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും വളർത്തു മൃഗങ്ങളെ കൂടി കൊണ്ടുവരാൻ സൗകര്യം ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്. രക്ഷാപ്രവർത്തനത്തിനുള്ള വിമാനം വഴി മൃഗങ്ങളേയും കൊണ്ടുവരാൻ വഴിയൊരുക്കിയതിന് പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രമന്ത്രിമാർക്കും നന്ദി അറിയിക്കുവെന്ന് സംഘടന അറിയിച്ചു.
അതിർത്തിയിലേക്ക് വളർത്തുമൃഗങ്ങളെകൂടെ കൂട്ടാൻ അനുമതി ഇല്ലാത്തതിനാലും വിമാനത്തിൽ കയറ്റാത്തതിനാലും യുക്രെയ്‌നിൽ നിന്നും പാലായനം ചെയ്യാൻ പലരും വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി ഇടപെട്ട് തീരുമാനം എടുത്തത്. തുടർന്ന് അതിർത്തി പ്രദേശത്തേയ്‌ക്ക് അടക്കം വളർത്തുമൃഗങ്ങളുമായി യാത്രചെയ്യാൻ അനുമതി നൽകിയിരുന്നു.
വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നത് വളരെ ദുരന്തമാകുമെന്നും മൃഗസ്‌നേഹി സംഘടന ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അതേസമയം യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ഒരുക്കിയ എയർ ഏഷ്യ വിമാനത്തിൽ മൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞിരിക്കെ ചില വിദ്യാർത്ഥികൾ കുടുങ്ങിയിരിക്കുകയാണ്.
PETA India is grateful to @narendramodi @PRupala @drsanjeevbalyan for including companion animals in the evacuation operation of Indians who are stuck in war-hit Ukraine following our appeal.
Separating animal companions from their guardians would have resulted in more tragedy.
— PETA India (@PetaIndia) March 1, 2022
ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികൾ പരിഗണിക്കുമെന്ന് വളർത്തുമൃഗങ്ങളുമായെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് ടിക്കറ്റ് എടുത്ത് പോകണമെന്നാണ് കേരളഹൗസും അറിയിച്ചിട്ടുള്ളത്.
Comments