ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് ഇത് വരെ 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാറിന്റെ രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു.സർക്കാറിനോട് യുക്രെയ്നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്ലൈൻ തുടങ്ങുന്നത് പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടു.
യുക്രെയ്നിൽ കുടുങ്ങിയവരുമായി ബന്ധപ്പെട്ട വിഷയം സുപ്രീകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
യുക്രെയിനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വിശദീകരണം നൽകി. തുടർന്ന് ഇക്കാര്യത്തിൽ കോടതി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ നടപടികളെ പ്രശംസിക്കുന്നതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Comments