കീവ്: യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇപ്പോഴും യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യൻ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. കീവിന് സമീപപ്രദേശത്ത് നിന്നും ഏതാണ്ട് 40 മൈൽ നീളത്തിലാണ് റഷ്യൻ സൈനികരുടെ വാഹനവ്യൂഹം കിടക്കുന്നത്. പല യുക്രെയ്ൻ നഗരങ്ങളും റഷ്യ പിടിച്ചടുക്കുകയും ചെയ്തു. ഈ സൈനിക നടപടികൾക്ക് ഇടയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുധം കൈകളിലേന്തിയ 26-കാരി വാർത്തകളിൽ ഇടം പിടിക്കുകയാണ്..
ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നയാളാണ് അലീന. എന്നാൽ രാജ്യം റഷ്യയെ പ്രതിരോധിക്കാൻ പാടുപെട്ടപ്പോൾ സൈന്യത്തിന്റെ ഭാഗമാകാനായിരുന്നു അലീനയുടെ തീരുമാനം. ഇപ്പോൾ കീവിന് സമീപമുള്ള ചെക്ക് പോയിന്റിൽ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റിനൊപ്പം വിന്യസിക്കപ്പെട്ടിരിക്കുകയാണ് ഈ 26-കാരി.
ആയുധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. ആവശ്യമെങ്കിൽ റഷ്യക്കാർക്കെതിരെ തീർച്ചയായും പോരാടുമെന്നും എകെ-47 കൈകളിലേന്തിയ അലീന പ്രതികരിച്ചു. എല്ലാ സൈനികരും വളരെ ദയയുള്ളവരാണ്.. എല്ലാ നാട്ടുകാരും യുക്രെയ്‌നെ പിന്തുണയ്‌ക്കുന്നവരാണ്.. കൂടാതെ സൈന്യത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നവരാണവർ.. കാരണം യുക്രെയ്‌ന്റെ ഭാവിയെക്കുറിച്ച് അവർ ആശങ്കയിലാണെന്നും അലീന മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments