കീവ് : യുക്രെയ്‌നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികരുടെ അംഗബലം ദിനംപ്രതി കുറയുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡീമിർ സെലൻസ്‌കി. പത്ത് ദിവസത്തിനിടെ 10,000 ത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്ന് സെലൻസ്‌കി വെളിപ്പെടുത്തി. യുക്രെയ്‌നിലെ വൻ നഗരങ്ങൾ റഷ്യ കീഴ്‌പ്പെടുത്തിയതായും സെലൻസ്‌കി വ്യക്തമാക്കി.
യുക്രെയ്‌നിന്റെ മദ്ധ്യമേഖലയും, തെക്ക് കിഴക്കൻ മേഖലയും റഷ്യയുടെ കയ്യിലാണ്. ഖാർഖീവും, മാക്കോലെയ്‌വും, ചെർണീവും, സുമിയും റഷ്യ വളഞ്ഞു കഴിഞ്ഞു. എന്നാൽ സ്വപ്‌നത്തിൽ പോലും കാണാൻ സാധിക്കാത്ത അത്രയും റഷ്യൻ സൈനികരാണ് യുക്രെയ്‌നിൽ മരിച്ചുവീഴുന്നത് എന്ന് സെലൻസ്കി പറഞ്ഞു. 10 ദിവസത്തിനിടെ 10,000 ത്തോളം പട്ടാളക്കാരാണ് കൊല്ലപ്പെട്ടത് എന്നും സെലൻസ്‌കി വ്യക്തമാക്കി.
യുക്രെയ്‌നിലെ നിരവധി പട്ടണങ്ങൾ പിടിച്ചെടുത്തതായും നാല് എസ്‌യു 27 ജെറ്റ്‌സ്-ഇന്റർഫാക്‌സ് വെടിവെച്ചിട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
അതേസമയം യുദ്ധം തുടരാൻ റഷ്യൻ നിർമ്മിത വിമാനങ്ങൾ ആവശ്യമാണെന്ന് സെലൻസ്‌കി പറഞ്ഞു. യുദ്ധവിമാനങ്ങൾക്ക് തങ്ങൾക്ക് നൽകണമെന്ന് അദ്ദേഹം കിഴക്കൻ യൂറോപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾ രാജ്യത്തെത്തിക്കാനുള്ളെ എല്ലാ സംവിധാങ്ങളും ചെയ്യുമെന്നും സെലൻസ്‌കി വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 13,000 ത്തോളം പേരെയാണ് കേന്ദ്ര സർക്കാർ ഇതുവരെ രാജ്യത്തെത്തിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി യുക്രയ്‌നും റഷ്യയും ചേർന്ന് വീണ്ടും ചർച്ച നടത്തും. മാർച്ച് 7 നാണ് അടുത്ത സമാധാന ചർച്ച നടക്കുന്നത്.















