വാർസോ: യുക്രെയ്ൻ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോൾ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിർത്തി രാജ്യങ്ങൾ. പോളണ്ടിലെ വാർസോയ്‌ക്കും ക്രാക്കോയ്‌ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രെയ്ൻ അതിർത്തി രക്ഷാസേന അറിയിച്ചു.
രണ്ടാഴ്ചയ്‌ക്കിടെ ഏകദേശം 100,000 യുക്രെയ്ൻ പൗരന്മാർ ക്രാക്കോവിലും 200,000 പേർ വാർസോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങൾക്കും അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
റൊമാനിയയിൽ ആകെ 343,515 യുക്രെയ്ൻ പൗരന്മാരാണ് അഭയാർത്ഥികളായി പ്രവേശിച്ചത്. അതിൽ 258,844 പേർ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000-ത്തിലധികം യുക്രയ്ൻ പൗരന്മാർ നിലവിൽ റൊമാനിയയിൽ താമസിക്കുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രെയ്‌നിൽ സൈനിക നടപടി ആരംഭിച്ചത്.
Comments