ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾ ഭീകരരിൽ നിന്നും നേരിട്ട ദുരിതം പറയുന്ന ചിത്രം ‘ദി കശ്മീരി ഫയൽസ്’ ലോകമെമ്പാടുമുള്ള ഭാരതീയർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ആയി ദിവസങ്ങൾക്കുളളിൽ തന്നെ സിനിമയെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പാർലമെന്ററി യോഗത്തിൽ സിനിമയെ പ്രശംസിച്ചു.
യാഥാർത്ഥ്യം തുറന്ന് പറയുന്ന സിനിമ എന്നാണ് പ്രധാനമന്ത്രി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. എല്ലാവരും ദി കശ്മീരി ഫയൽസ് കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിന് പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി.
ഇന്ത്യയുടെ അമൂല്യമായ സത്യത്തെക്കുറിച്ച് ജനങ്ങളെ ഓർമ്മപ്പെടുത്തിയതിന് പ്രധാനമന്ത്രിയോട് വിവേക് അഗ്നിഹോത്രി നന്ദി അറിയിച്ചു. ‘ ഇതാണ് കശ്മീരിന്റെ സത്യം. ആരെങ്കിലും ഇതിനെതിരെ വാദിച്ചാൽ, ഇതുപോലെയുള്ള 1000 യഥാർത്ഥ രേഖകൾ എനിക്ക് ഹാജരാക്കാൻ സാധിക്കും. സത്യമേവ ജയതേ.’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം ഒരു കത്തും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
1990 കളിൽ കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്താൻ ഭീകരർ അയച്ച കത്താണ് അദ്ദേഹം പങ്കുവെച്ചത്. നീ പോലീസിന്റെ ചാരനാണെന്നും നിന്നെയും നിന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്നും കത്തിൽ ഭീകരർ എഴുതിയിട്ടുണ്ട്. നിങ്ങൾ ശത്രുക്കളാണെന്നും ശ്രീനഗറിലേക്ക് വന്നാൽ തിരികെ പോകില്ലെന്നും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്. അമീർ എച്ച് എം എന്നയാളാണ് കത്ത് എഴുതിയിരിക്കുന്നത്.
Thank you @PMOIndia @narendramodi ji for reminding everyone about India’s greatest value – The Truth. This is the TRUTH of Kashmir. If someone disputes this, I can present 1000s of original documents like this.
सत्यमेव जयते। pic.twitter.com/amjHw78FJh— Vivek Ranjan Agnihotri (@vivekagnihotri) March 15, 2022
Comments