ന്യൂഡൽഹി : കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പുകഴ്‌ത്തി ആഗോള ഭീകരസംഘടനാ നേതാവ്. അൽ ഖ്വായ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയാണ് മുസ്‌കാൻ ഖാനെ പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. മുസ്‌കാൻ ഖാനെ പുകഴ്‌ത്തിക്കൊണ്ട് സവാഹിരി കവിത പാടുന്നതും കേൾക്കാം.
ഇന്ത്യയിലെ കുലീനയായ പെൺകുട്ടി എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മുസ്‌കാൻ ഖാൻ വളരെയധികം മതിപ്പുളവാക്കിയെന്നും അള്ളാഹു അക്ബർ എന്ന് വിളിച്ച പെൺകുട്ടിയെപ്പറ്റി താൻ കവിത എഴുതുമെന്നും സവാഹിരി പറഞ്ഞു. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെയും ആഗോള ഭീകരൻ സംസാരിച്ചു. ഹിജാബ് നിരോധിച്ച പാകിസ്താൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കെതിരെയും ഭീകരൻ തുറന്നടിച്ചു. സൈറ്റ് രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ച് സ്ഥിരീകരിച്ച വീഡിയോയാണിത്.
ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് വിവാദം ആരംഭിച്ചതിന് പിന്നാലെ കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികൾ വ്യാപകമായ പ്രതിഷേധം നടത്തുകയായിരുന്നു. സ്‌കൂൾ യൂണിഫോം ധരിക്കാതെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ കോളേജുകൾക്ക് മുന്നിൽസമരം നടത്തി. ഇതിന് പിന്നാലെ പാകിസ്താനും താലിബാനും വരെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. എന്നാൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Comments