ശ്രീനഗർ : ഇന്ത്യയുടെ മതേതരത്വത്തെ ബിജെപി ഇല്ലാതാക്കുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഉച്ചഭാഷിണികൾ നിയന്ത്രിച്ചും കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തുമാണ് ബിജെപി മതേതരത്വം ഇല്ലാതാക്കുന്നത്. ഇതിന് പിന്നിൽ വ്യക്തമായ അജണ്ട ഉണ്ടെന്നും മുഫ്തി ആരോപിച്ചു.
നമ്മുടെ രാജ്യം മതേതരത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മതേതരത്വം ഇന്ത്യയുടെ ഡിഎൻഎയിലുണ്ട്. എന്നാൽ അതിനെ തുടച്ചുനീക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കുകയും ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്യുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നും മെഹബൂബ പറഞ്ഞു.
ബിജെപി അധികാരത്തിൽ ഏറിയതോടെ രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിച്ചു. യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ ഭിന്നത വരുത്താൻ ബിജെപി ശ്രമിക്കുന്നത് എന്ന് മെഹബൂബ ആരോപിച്ചു. ഹിജാബിന്റെയും ഹലാലിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കുന്നത് ബിജെപി ആണെന്നാണ് പിഡിപി നേതാവിന്റെ ആരോപണം.
പത്ത് ലക്ഷം ഇന്ത്യൻ സൈനികർ എന്താണ് ചെയ്യുന്നത് എന്നും മെഹബൂബ ചോദിച്ചു. തീവ്രവാദികളെ ഇല്ലാതാക്കാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് സൈന്യം എന്നാണ് മെഹബൂബ ചോദിച്ചത്.
Comments