ന്യൂയോർക്ക്: യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമങ്ങളെ നിശിതമായി വിമർശിക്കുന്നതിനിടെ അമേരിക്ക ഇറാഖിൽ നടത്തിയത് അതിക്രൂരവും നിന്ദ്യവും നീതീകരിക്കാനാകാത്ത ആക്രമണവുമായിരുന്നുവെന്ന ക്ഷമാപണവുമായി ജോർജ്ജ് ഡബ്ലുയു ബുഷ് രംഗത്ത്. അമേരിക്ക യുക്രെയ്‌നെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിലെ സെമിനാറിൽ സംസാരിക്കവേയാണ് ബുഷിന്റെ വാക്കുകളിൽ ഇറാഖ് അബദ്ധത്തിൽ കടന്നുവന്നത്.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ ചെയ്തികളെ എണ്ണി എണ്ണി കുറ്റപ്പെടുത്തുന്ന തിനിടെയാണ് നിലവിലെ ഭരണകൂടത്തെ വെട്ടിലാക്കി മുൻ പ്രസിഡന്റിന്റെ നാക്കുപിഴ. അതിക്രൂരവും നിന്ദ്യവും നീതീകരിക്കാനാകാത്ത ആക്രമണമാണ് ഇറാഖിൽ നടന്നതെന്നാണ് ബുഷ് ആദ്യം പറഞ്ഞത്. പിന്നീടാണ് ക്ഷമാപണം നടത്തി യുക്രെയ്ൻ എന്ന് തിരുത്തിയത്.
സദസ്സിൽ ആദ്യം ഞെട്ടലും പിന്നെ പൊട്ടിച്ചിരിയും ഉയർന്നതോടെ സ്വയം തലയിൽ തല്ലി തന്റെ പ്രായത്തിന്റെ ഓർമ്മക്കുറവാണെന്ന് പറഞ്ഞ് ബുഷ് തലയൂരി. 2003ൽ ബുഷ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഇറാഖ് കുവൈറ്റിന് മേൽ ആക്രമണം നടത്തിയത്. സദ്ദാംഹുസൈനെ ഇല്ലാതാക്കാനായിരുന്നു അമേരിക്കയും സഖ്യസേനകളും വൻ ആക്രമണം നടത്തിയത്.
ബുഷിന്റെ നാവ് പിഴച്ചതല്ലെന്നും ഉപബോധ മനസ്സിൽ കുറ്റബോധമായി കിടക്കുന്നതു കൃത്യമസയത്തു പുറത്തുവന്നതാണെന്നും വിമർശകർ ആരോപിക്കുകയാണ്. ഇത്തരം എല്ലാ അക്രമണം നടത്തുന്നവരുടേയും മനസ്സ് എല്ലാ കാലത്തും അവർ നടത്തിയ മനുഷ്യ ക്കുരുതിയെ ഓർത്ത് എന്നും പശ്ചാത്തപിക്കുമെന്നതിന്റെ ലക്ഷണമാണ് ബുഷ് ഇറാഖിനെ മറക്കാത്തതെന്നും വിമർശകർ പറഞ്ഞു.
Comments