''മരിക്കാൻ തയ്യാറായിക്കോളൂ'' എന്ന് ആക്രോശിച്ച് ക്ലാസ് മുറികളിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 18 കുരുന്നുകൾ; ആക്രമണങ്ങളിൽ മനം മടുത്തുവെന്ന് ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

”മരിക്കാൻ തയ്യാറായിക്കോളൂ” എന്ന് ആക്രോശിച്ച് ക്ലാസ് മുറികളിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 18 കുരുന്നുകൾ; ആക്രമണങ്ങളിൽ മനം മടുത്തുവെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 08:13 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ശക്തമായി അപലപിച്ച് ജോ ബൈഡൻ. അക്രമങ്ങളിൽ മനം മടത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാൻ കഴിയില്ലെന്ന് ബൈഡൻ പറഞ്ഞു.

കുടുംബാംഗങ്ങളുടെ തീരാനഷ്ടം ഹൃദയ ഭേദകമാണ്. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ നാം ഈ കൂട്ടക്കൊലകൾക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നത്. ഇത് സംഭവിച്ചുകൊണ്ടിരിക്കാൻ സാഹചര്യമൊരുക്കുന്നതെന്തിനാണ്. വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ ബൈഡൻ പ്രതികരിച്ചു.

സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ആകെ 21 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 18 പേരും സ്‌കൂളിലെ കുട്ടികളാണ്. അക്രമി ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളെല്ലാവരും തന്നെ ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് വിവരം. 15 കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ തന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അധ്യയന വർഷം അവസാനിക്കുന്ന ദിവസമായിരുന്നു. നാളെ മുതൽ വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളിൽ കൂട്ടക്കുരുതി നടന്നത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റോബ് എലമെന്ററി സ്‌കൂളിലായിരുന്നു ആക്രമണമുണ്ടായത്. 2, 3, 4 ഗ്രേഡ് ക്ലാസുകളാണ് സ്‌കൂളിലുണ്ടായിരുന്നത്. അക്രമിയെ പ്രകോപിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഇയാളുടെ കുടുംബ-ആരോഗ്യ പശ്ചാത്തലം പോലീസ് പരിശോധിച്ച് വരികയാണ്. ഇന്റർനെറ്റിലുള്ള അക്രമിയുടെ ഇടപെടലുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൈതോക്കും റൈഫിളുമായി സ്‌കൂളിലെത്തിയ അക്രമി സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയാണ് ആക്രമണത്തിനെത്തിയതെന്നാണ് വിവരം.

ക്ലാസ് മുറിയിലെത്തിയാണ് അക്രമി വെടിയുതിർത്തത്. ആദ്യം ഒരു ക്ലാസ് മുറിയിലേക്ക് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന കുട്ടികളെ മുഴുവൻ വെടിയുതിർത്ത ശേഷം അടുത്ത ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. ‘ ഗെറ്റ് റെഡി ടു ഡൈ’ (മരിക്കാൻ തയ്യാറായിക്കോളൂ) എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

നിരവധി കുട്ടികൾ ഇനിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഗുരുതരമായ പരിക്കുകളാണ് പല കുട്ടികൾക്കും സംഭവിച്ചിരിക്കുന്നത്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് വിവരം.

Tags: americajoe bidenTexas shooting
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies