ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം യുവതിയെകൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഇസ്ലാമിക പുരോഹിതൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കാൺപൂർ സ്വദേശികളായ മുഹമ്മദ് ഹനീഫ് (42), ഇയാളുടെ ഭാര്യ ജമീലാ ബാനു (40) ഇവരുടെ മകൾ സിമ്രാൻ (24) ഇസ്ലാമിക പുരോഹിതൻ തൗഫീക്ക് (52) എന്നിവരാണ് അറസ്റ്റിലായത്. മതപരിവർത്തനത്തിന് ശേഷം സിമ്രാനെകൊണ്ടാണ് 16 കാരനായ കുട്ടിയെ വിവാഹം കഴിപ്പിച്ചത്.
സിമ്രാനും കുട്ടിയും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമത്തിലൂടെയാണ് സിമ്രാൻ കുട്ടിയെ പരിചയപ്പെട്ടത്. ദിവസവും ഇവർ തമ്മിൽ സംസാരിക്കാറുണ്ടെന്നാണ് വിവരം. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിയെ സിമ്രാൻ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സിമ്രൻ നൽകിയ ഭക്ഷണം കഴിച്ചതും ബോധരഹിതനായി വീണു. തുടർന്ന് മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. ബോധം വീണപ്പോൾ ഇസ്ലാമിക പുരോഹിതന്റെ നേതൃത്വത്തിൽ കുട്ടിയെകൊണ്ട് സിമ്രാനെ വിവാഹവും കഴിപ്പിച്ചു. ഇക്കാര്യങ്ങൾ അറിഞ്ഞ കുട്ടിയുടെ മാതാവ് ഉടനെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
വിവാഹിതയാണ് സിമ്രാൻ. ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് മൂന്നുവയസ്സുള്ള കുട്ടിയും ഉണ്ട്.
Comments