ന്യൂഡൽഹി: ആഗോളതലത്തിൽ സ്റ്റാർട്ടപ്പ് മേഖലയും വ്യവസായ മേഖലയിലും ഇന്ത്യൻ യുവാക്കളും പുതിയ സംരംഭങ്ങളും ചരിത്രമുന്നേറ്റത്തിലാണെന്ന ആത്മവിശ്വാസവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ സൗഹാർദ്ദപരമായിരിക്കുന്നുവെന്നും ആഗോളതലത്തിൽ ലോകരാജ്യങ്ങളേയും മറികട ക്കുന്ന തരത്തിൽ ഇന്ത്യ വ്യവസായക്കുതിപ്പ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.
ഇന്ത്യയിൽ യൂണികോൺ മേഖലയിൽ ശരാശരി വളർച്ചപോലും സർവ്വകാല റെക്കോഡി ലാണ്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 70,000 ലേക്ക് എത്തി. കഴിഞ്ഞ 8 വർഷത്തിനിടെ 400 പുതിയ സ്റ്റാർട്ടപ്പുകൾ മികച്ചമുന്നേറ്റം നടത്തിയെന്നും സിംഗ് അറിയിച്ചു. ആഗോള തലത്തിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യ മൂന്നാമത്തെ രാജ്യമായി മാറി. ഒരു സ്റ്റാർട്ടപ്പ് ഇന്ന് ആരംഭിക്കാൻ കേവലം 8 മുതൽ 10 ദിവസം മാത്രം മതിയെന്ന നിലയിലേക്ക് വ്യവസായ സൗഹൃദമാക്കാൻ നരേന്ദ്രമോദി സർക്കാറിനായി എന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
2021ൽ 44 യൂണികോൺ കമ്പനികളെന്നത് ഈ വർഷം പകുതിയോടെ 100ലേക്ക് എത്തി യെന്നും 25ലക്ഷം കോടിയുടെ മുതൽമുടക്കാണ് ഇത്രയും സ്റ്റാർട്ടപ്പുകളിലൂടെ വ്യവസായ ലോകത്തേക്ക് എത്തിയിരിക്കുന്നതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വിവരസാങ്കേതിക മേഖലയ്‌ക്കൊപ്പം പ്രാധാന്യം കാർഷിക വ്യവസായ മേഖലയ്‌ക്കും ഉണ്ടായിരിക്കുന്നു. ആ മുന്നേറ്റം 54 ശതമാനം വരുന്ന കർഷ കർക്കുകൂടി അവകാശപ്പെട്ടതാണെന്നും ജിതേന്ദ്രസിംഗ് ചൂണ്ടിക്കാട്ടി.
Comments