പാലക്കാട്: കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും , മലമ്പുഴ എം.എൽ.എയുമായ എ. പ്രഭാകരന്റെയും , സി.പി.എം പാലക്കാട് , കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്. പണം നൽകിയ രേഖകൾ സഹിതം മലമ്പുഴ എം.എൽ. എ പ്രഭാകരൻ പോലീസിൽ പരാതി നൽകി.
കണ്ണൂർ സ്വദേശി സിദ്ദിഖ് പാലക്കാട് ധോണി സ്വദേശി വിജയകുമാർ എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപിച്ചാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്. 2400 ലധികം ക്ലാർക്കുമാരുടെ ഒഴിവുകളാണ് കേരള ബാങ്കിലുള്ളത്. ഈ ഒഴിവുകളിലേക്ക് പിഎസ്‌സി വഴിയാണ് നിയമനം നടത്തേണ്ടത. എന്നാൽ 7 ലക്ഷം രൂപ നൽകിയാൽ നിയമനം തരപ്പെടുത്താമെന്നാണ് തട്ടിപ്പു സംഘത്തിന്റെ വാഗ്ദാനം. മലമ്പുഴ എംഎൽഎയുടെയും , ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെയാണ് നിയമനമെന്നും ഇവർ ആവശ്യക്കാരോട് പറയുന്നുണ്ട്.
എന്നാൽ തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് ആരോപണ വിധേയനായ വിജയകുമാർ പറയുന്നത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വിജയകുമാർ തന്റെ കൈയിൽ നിന്നും വാങ്ങിയ പണത്തിലെ 75000 രൂപയാണ് തിരികെ നൽകിയതെന്നാണ് സിദ്ദീഖിന്റെ വാദം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മലമ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Comments