ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കൾ രംഗത്ത്. എഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണമെന്ന് പരസ്യമായി പറഞ്ഞത്. നബിയെ നിന്ദിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ ഇത് തുടർന്നും ആവർത്തിക്കുമെന്നും നേതാവ് പറയുന്നു.
”നബിയെ നിന്ദിച്ച നൂപുർ ശർമ്മയെ തൂക്കിലേറ്റുകയാണ് വേണ്ടത്. അവരെ വെറുതെ വിട്ടാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. മതങ്ങളെയും ദൈവങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണം” ഇംതിയാസ് ജലീൽ പറഞ്ഞു. ഇസ്ലാം ഒരു സമാധാനപരമായ മതമാണെന്നും എന്നാൽ ഇത്തരം പ്രവൃത്തികൾ കാരണം ജനങ്ങൾ ക്ഷുഭിതരാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.
#WATCH Islam is a religion of peace, people are angry…Nupur Sharma should be hanged. If she's allowed to let-go easily, then such things won't stop. Law should be brought to take action against those who make such remarks against any religion, sect…: AIMIM MP Imtiaz Jaleel pic.twitter.com/jUKkmvDb4V
— ANI (@ANI) June 10, 2022
ചാനൽ ചർച്ചയ്‌ക്കിടെ നൂപുർ ശർമ്മ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് രാജ്യം മുഴുവൻ വർഗീയതയും കലാപവും അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാൺപൂരിൽ നിന്നാരംഭിച്ച പ്രതിഷേധം, ജമ്മു കശ്മീരിലും ഡൽഹിയിലും, മുംബൈയിലും, ഹൈദരാബാദിലും എത്തി നിൽക്കുകയാണ്. കല്ലെറിഞ്ഞും ഒരു വിഭാഗക്കാരെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം നടത്തിയുമാണ് മതമൗലികവാദികൾ പ്രതികരിക്കുന്നത്. ഇതിന് പ്രചോദനം നൽകിക്കൊണ്ടാണ് നേതാക്കളും ഇപ്പോൾ രംഗത്തെത്തുന്നത്.
Comments