ഇസ്ലാമാബാദ് : വിദേശത്ത് ജോലി തേടുന്ന പാകിസ്താനികളുടെ എണ്ണത്തിൽ വർദ്ധനവ്.പാകിസ്താനിൽ തൊഴിൽ മേഖലകളിൽ ഉണ്ടായ ഇടിവിനെ തുടന്നാണ് ഇത്.മുൻ വർഷത്തെ അപേക്ഷിച്ച് 27.6 ശതമാനമാണ് തൊഴിൽ തേടുന്നവരുടെ എണ്ണം വർദ്ധിച്ചത്. സൗദി അറേബ്യ ,ഒമാൻ , ഖത്തർ എന്നി സ്ഥലങ്ങളിലാണ് ഇവർ കൂടുതലായി തൊഴിൽ തേടുന്നത്.കൊവിഡ് സാഹചര്യവും പാകിസ്താന്റെ തൊഴിൽ മേഖലയെ സാരമായി ബാധിച്ചു.
2021 ൽ 286648 തൊഴിലാളികളാണ് വിദേശത്തേക്ക് പോകുന്നതിനായി പാകിസ്താൻ ബ്യൂറോ ഓഫ് ഏമിഗ്രഷൻ ഓവർസീസ് എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തത്.മുൻ വർഷത്തെ അപേക്ഷിച്ച് വലിയതോതിലുള്ള വർദ്ധനവാണ് ഇത്.അതേസമയം പാകിസ്താനികളിൽ 54 ശതമാനം സൗദി അറേബ്യയിലേക്കും 13.4 ശതമാനം ഒമാനിലേക്കും 13.2 ശതമാനം ഖത്തറിലേക്കും കുടിയേറി എന്നാണ് കണക്കുകൾ.
രാജ്യത്തെ തൊഴിൽ ക്ഷാമത്തിൽ നിരവധി പേരാണ് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നത്.രാജ്യത്ത് നിലനിൽക്കുന്നത് ദുർബലമായ സമ്പദ്‌വ്യവസ്ഥയാണെന്ന് സർവ്വേകൾ കണ്ടെത്തി .ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയൻ ആൻഡ് റിസർച്ചാണ് സർവേ നടത്തിയത്. ഇതിന് പുറമെ രാജ്യത്തെ 43 ശതമാനം പേരും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അപലപിച്ചു.പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കവിവില്ലായ്മയെന്ന് ചൂണ്ടിക്കാട്ടി.
മുമ്പ് പാകിസ്താൻ ആഭ്യന്തര മന്ത്രിയും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചിരുന്നു.മാറിക്കൊണ്ടിരുന്ന നികുതി നയങ്ങളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത്. പിടിഐ തെറ്റായ നയങ്ങൾ മൂലമാണ് വിദേശവായ്പ്പയുടെ ഭാരം തങ്ങാൻ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ നിക്ഷേപം ,കുറഞ്ഞ കയറ്റുമതി ,കുറഞ്ഞ ഉൽപ്പാദനം എന്നിവയാണ് പാകിസ്താന്റെ പോരായ്മയെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.പാകിസ്താൻ ഡെവലപ്പ്‌മെന്റ് അപ്‌ഡേറ്റിലാണ് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.സമീപ ഭാവിയിൽ പാകിസ്താനിൽ വളർച്ചാനിരക്ക് വർദ്ധനവ് ഉണ്ടാകാൻ സാധ്യയില്ലെന്നാണ് പഠനം .ആഭ്യന്തരമായ സമ്മർദ്ദങ്ങളും ,ചരക്ക് വില ഉയരുന്നതും രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് നയിക്കും.സാമ്പത്തിക മേഖലയുടെ ഇല്ലായ്മയാണ് ഈ താഴ്ന്ന വളർച്ചയ്‌ക്ക് കാരണമായി വരുന്നത്.പാകിസ്താനിലെ മുതിർന്നവരിൽ 26 ശതമാനം മാത്രമാണ് സാമ്പത്തിക സാക്ഷരതയുള്ളത്. അതിനാൽ തന്നെ പാകിസ്താനിലെ കുറഞ്ഞ സാമ്പത്തിക സാക്ഷരത നിക്ഷേപകരെ ആശങ്കയിലാക്കുന്നു.ഇത് രാജ്യത്തെ തൊഴിൽ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
Comments