മുംബൈ: വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് അറസ്റ്റിലായി. മുംബൈയിലെ വസതിയിൽ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് വിവരം. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട ടീസ്ത ഗൂഢോദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. അറസ്റ്റിലായ ഇവരെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും.
ഗോധ്രാനന്തര കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട് ടീസ്ത വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്നു. വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ടായിരുന്നു.
2002ലെ ഗോധ്രാനന്തര കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പെടെ 64 പേർക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു സാക്കിയ ജഫ്രി കോടതിയെ സമീപിച്ചത്.
Comments