തിരുവനന്തപുരം : ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തിൽ ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. സിനിമയിടെ അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് നടൻ ഇക്കാര്യം അറിയിച്ചത്.
കടുവ എന്ന ചിത്രത്തിലെ ആ സീനിൽ ”നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ ചിലപ്പോൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുന്നത്” എന്നതാണ് ആ ഡയലോഗ്. പറയാൻ പാടില്ലാത്ത ഒരു കാര്യം നായകനായ കുരിയച്ചൻ പ്രതിനായകനായ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനിലൂടെ തങ്ങൾ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ചിത്രത്തിൽ പിന്നീട് വരുന്ന രംഗത്തിൽ ”അത് പറയേണ്ടായിരുന്നു” എന്ന് നായകൻ പറയുന്നുണ്ട്. സിനിമയിലെ നായകൻ ആ ഡയലോഗ് പറയുന്നത് കൊണ്ട് തന്നെ ഇത്തരം വിശ്വാസങ്ങളെ സിനിമ പിന്തുണയ്‌ക്കുന്നോ എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ അത് ഒരിക്കലും കുറ്റമല്ല. രാത്രി മാപ്പ് ചോദിക്കേണ്ട എന്ന് വിചാരിച്ചാണ് ക്ഷമാപണം വൈകിപ്പിച്ചത് എന്നും നടൻ വ്യക്തമാക്കി.
ദിവ്യാംഗനായ കുട്ടിയെ എന്തുകൊണ്ട് ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തു എന്ന ചോദ്യവും ഉയർന്നിരുന്നു. സാധാരണയായ ഒരു കുട്ടിയെ ആ വേഷത്തിൽ അഭിനയിപ്പിച്ചാൽ പ്രശ്‌നമാകുമോ എന്ന് കരുിയതിയാണ് ദിവ്യാംഗനായ ഒരു കുട്ടിയെ ആ റോളിനായി തിരഞ്ഞെടുത്തത് എന്നും പൃഥ്വിരാജ് വിശദീകരിച്ചു. സീനിൽ പ്രശ്‌നം ഒന്നും തോന്നാത്തത് കൊണ്ടാണ് മാപ്പ് ചോദിച്ചത് എന്നും നടൻ കൂട്ടിച്ചേർത്തു
നിയമങ്ങൾ പ്രകാരം സിനിമയിൽ നിന്നും ഡയലോഗ് മാറ്റണമെങ്കിൽ നിരവധി നിയമവ്യവസ്ഥകളുണ്ട്. എഡിറ്റ് ചെയ്ത് കയറ്റിയ വേർഷൻ സെൻസർ ബോർഡിന് അയയ്‌ക്കണം. അത് ഉടൻ ചെയ്യുമെന്നും പൃഥ്വിരാജ് ഉറപ്പുനൽകി.
കടുവ സിനിമയിലെ സംഭാഷണം വിവാദമായതിന് പിന്നാലെ സംവിധായകൻ ഷാജി കൈലാസും മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.















