ഇന്ത്യയിലെ മുഴുവൻ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ട സമയമാണിതെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ. ബി ജെ പിയുടെ ഭരണ പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ മാതൃ സ്ഥാനമാണ് സി പി ഐക്കുള്ളത്. നമ്മൾ വിഘടിച്ച് നിൽക്കാതെ ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് അദ്ദേഹം പറയുന്നത്.
ബി ജെ പിക്കെതിരെ പ്രതിരോധം തീർക്കാൻ കോൺഗ്രസ്സിനാകില്ല എന്നും അവരുടെ സംഘടനാ സംവിധാനം, ദുർബലമായെന്നും രാജ ആരോപിച്ചു. ഒക്ടോബറിൽ വിജയവാഡയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ വിഷയത്തിൽ പരിഹാസ രൂപേണയാണ് ബി ജെ പി നേതാക്കൾ പ്രതികരിച്ചത്. ഇന്ത്യയിലെ മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഒരുമിച്ച് ചേരണം എന്ന് പറയുമ്പോൾ നക്സലേറ്റുകളെയും , മാവോയിസ്റ്റുകളെയും ഒഴിവാക്കരുതെന്നും അവരേയും കൂടെ ചേർത്ത് നിർത്തണമെന്നുമാണ് ബി ജെ പി ആരോപിക്കുന്നത്.
ബി ജെ പിയെ നേരിടാൻ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കുകയുള്ളു. ഇന്ത്യയുടെ ഭാവി പ്രതീക്ഷ നമ്മളിൽ മാത്രമാണെന്നും രാജ സൂചിപ്പിച്ചു. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിയത് അതിനു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെ സമയം പല വേദികളിലും സി പി എം നേതാക്കൾ പറയാറുള്ളത് അവർക്കു മാത്രമാണ് ഇതിനെതിരെ പ്രതിരോധം തീർക്കാൻ സാധിക്കുകയുള്ളു എന്നാണ്. നിങ്ങൾ രണ്ടാളുകളും ആദ്യമൊരു തീരുമാനത്തിൽ എത്തു എന്ന പരിഹാസ രൂപത്തിലാണ് ബി ജെ പി നേതാക്കൾ ഇതിനെതിരെ സംസാരിച്ചത്.
Comments