തൃശൂർ : തൃശൂരിൽ യുവാവിന്റെ മരണത്തിന് കാരണം മങ്കിപോക്‌സ് എന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയാണ് മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 22 കാരൻ മൂന്ന് ദിവസം മുൻപാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ 21 നാണ് യുഎഇ നിന്ന് ഇയാൾ കേരളത്തിൽ എത്തിയത്. രോഗലക്ഷണം കാണാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവം പരിശോധനയ്‌ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിൽ കർശന നിബന്ധനകളോടെ മൃതദേഹം സംസ്‌കരിക്കാനാണ് നിർദ്ദേശം.
അതേസമയം രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രോഗം പൂർണമായും ഭേദമായതോടെയാണ് ഡിസ്ചാർജ് ചെയ്തത്. മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റ് രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുണ്ട്.
Comments