ന്യൂഡൽഹി: ജഗദീപ് ധൻകറിനോട് പരാജയം സമ്മതിച്ച് പതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ പ്രതികരിച്ചു.
ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഒരു അവസരമായിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും പഴയതെല്ലാം മറന്ന് പരസ്പരവിശ്വാസം വളർത്താനും പ്രവർത്തിക്കാനുമുള്ള അവസരം. നിർഭാഗ്യവശാൽ ചില പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ നേരിട്ടോ അല്ലാതെയോ പിന്തുണച്ചുവെന്നും മാർഗരറ്റ് ആൽവ കുറ്റപ്പെടുത്തി.
It is my belief that by doing so, these parties and their leaders have damaged their own credibility.
— Margaret Alva (@alva_margaret) August 6, 2022
Congratulations to Mr Dhankhar on being elected Vice President!
I would like to thank all the leaders of the Opposition, and MPs from across parties who voted for me in this election.
Also, all the volunteers for their selfless service during our short but intense campaign.
— Margaret Alva (@alva_margaret) August 6, 2022
അങ്ങനെ ചെയ്യുന്നതിലൂടെ അത്തരം പാർട്ടികളും നേതാക്കളും അവരുടെ വിശ്വാസ്യതയാണ് ഇല്ലാതാക്കിയതെന്ന് താൻ കരുതുന്നു. തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിച്ചു. ഇനി നമ്മുടെ ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പാർലമെന്റിന്റെ അന്തസ്സ് ഉയർത്തുന്നതിനുമുള്ള പോരാട്ടം തുടരാമെന്നും മാർഗരറ്റ് ആൽവ പറഞ്ഞു.
ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ധൻകറിന് അഭിനന്ദനങ്ങളും മാർഗരറ്റ ആൽവ അറിയിച്ചു. തനിക്ക് വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും മറ്റ് പാർട്ടികളിലെ എംപിമാർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
”ഉപാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ ധൻകറിന് അഭിനന്ദനങ്ങൾ! ഈ തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും പാർട്ടികളിൽ നിന്നുള്ള എംപിമാർക്കും നന്ദിയുണ്ട്. ഹ്രസ്വമായ കാലയളവിൽ ആണെങ്കിൽ പോലും ക്യാമ്പയിന് വേണ്ടി കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധപ്രവർത്തകർക്കും നന്ദി.” ഇതായിരുന്നു മാർഗരറ്റ് ആൽവയുടെ പ്രതികരണം.
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഏറെ ദയനീയമായാണ് മാർഗരറ്റ് ആൽവ പരാജയപ്പെട്ടത്. ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകർ 528 വോട്ട് നേടിയപ്പോൾ വെറും 182 വോട്ടുകൾ മാത്രമാണ് മാർഗരറ്റിന് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയായിരുന്നു തൃണമൂൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക്. വേറെയും പ്രതിപക്ഷ പാർട്ടികൾ മാർഗരറ്റ് ആൽവയെ പിന്തുണച്ചിട്ടില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
Comments