പട്ന: മറ്റുള്ള പ്രതിപക്ഷ പാർട്ടികൾക്കും സമ്മതമാണെങ്കിൽ നിതീഷ് കുമാറിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാവുന്നതാണെന്ന് ജെഡിയു. നിതീഷ് കുമാർ പ്രധാനമന്തി സ്ഥാനത്തേക്ക് ഒരിക്കലും ഒരു മോശം മത്സരാർത്ഥി ആയിരിക്കില്ലെന്ന് ജെഡിയു നേതാവ് ലലൻ സിംഗ് പറഞ്ഞു.
ബിജെപിയെ നേരിടാൻ സംയുക്ത പ്രതിപക്ഷ മുന്നേറ്റം ആവശ്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞതായി ലലൻ സിംഗ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ജെഡിയുവിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഓഗസ്റ്റ് 29ന് നടക്കാനിരിക്കെയാണ് ലലൻ സിംഗിന്റെ നിർദ്ദേശം.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷവുമായി ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന മോഹം ജെഡിയു വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി നിതീഷ് കുമാർ ഉടൻ ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണും എന്നാണ് സൂചന.
Comments