ഹൈദരാബാദ് : പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് അടച്ച് സീൽ ചെയ്ത ദേശീയ അന്വേഷണ ഏജൻസി. എൻഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ഹൈദരാബാദ് ചന്ദ്രായൻഗുട്ടയിലെ ഓഫീസാണ് അടച്ചുപൂട്ടിയത്. ഓഫീസിൽ നിന്ന് കൊടികളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
ഹൈദരാബാദിലെ ഓഫീസിന് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയോടെയാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്. പരിശോധനയിൽ നിരവധി ഉപകരണങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്നാണ് ശക്തമായ നടപടി എടുത്തത്.
ഇന്നലെ അർദ്ധരാത്രിമുതലാണ് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയത്. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് പിന്നാലെ 106 ഓളം പിഎഫ്‌ഐ പ്രവർത്തകരെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പിടികൂടിയത്.
Comments