പൂനെ: ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പൂനെയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരോട് ഒരു തരത്തിലും സഹിഷ്ണുത വെച്ച് പുലർത്തില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും ഷിൻഡെ വ്യക്തമാക്കി.
पुण्यात ज्या समाजकंटकांनी पाकिस्तान झिंदाबादचे नारे दिले त्या प्रवृत्तीचा करावा तेवढा निषेध कमीच आहे. पोलीस यंत्रणा त्यांच्याविरोधात योग्य ती कारवाई करेलच, पण शिवरायांच्या भूमीत असले नारे अजिबात सहन केले जाणार नाहीत.
— Eknath Shinde – एकनाथ शिंदे (@mieknathshinde) September 24, 2022
‘പാകിസ്താൻ സിന്ദാബാദ്‘ മുദ്രാവാക്യം വിളിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അറിയിച്ചു. മഹാരാഷ്ട്രയിലെന്നല്ല, ഇന്ത്യയിൽ എവിടെയും പാകിസ്താന് സിന്ദാബാദ് വിളിക്കാൻ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്നമില്ല. എല്ലാവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഫഡ്നവിസ് വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ ചിലർ മഹാരാഷ്ട്രയിൽ സിബിഐക്കും ഇഡിക്കുമെതിരെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ചിലർ മുഴക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര പോലീസ് കർശന നടപടിയുമായി മുന്നോട്ട് പോവുകയണ്.
Comments