മധുര: തമിഴ്നാട്ടിലെ മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറിഞ്ഞു. മധുര ജില്ലയിലെ മധുര ഹൗസിംഗ് ബോർഡ് ഏരിയയിൽ കൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നിരിക്കുന്നത്.
വീടിന്റെ വാതിൽ പടിയിൽ നിന്നിരുന്ന കൃഷ്ണനു നേരെ ബൈക്കിലെത്തിയവർ ബോംബ് എറിയുകയായിരുന്നു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയും അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. പ്രതികളെ ഇതുവരെ പോലീസ് പിടി കൂടിയിട്ടില്ല.
Jus watching this sends me chill down the spine!
Safety of the people is now a big question mark.
Dravidan Model huh😡 pic.twitter.com/TAiZ9Xbiv1— Souwmiya Dhinesh (@sowmyasarathy) September 24, 2022
അതേസമയം, കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബോംബെറിഞ്ഞ സംഭവത്തിൽ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തു വന്നിരുന്നു. പാർട്ടി ഓഫീസുകൾക്ക് നേരെ ബോംബ് എറിഞ്ഞു കൊണ്ട് പ്രവർത്തകരെ തളർത്താൻ സാധിക്കില്ല. സമൂഹത്തിനും രാജ്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന അക്രമികൾക്കെതിരെ പോരാടാൻ പോപ്പുലർ ഫ്രണ്ടിന്റെ ഈ പ്രവൃത്തികൾ ബിജെപി പ്രവർത്തകർക്ക് ശക്തി പകരുക മാത്രമാണ് ചെയ്യുക എന്നാണ് അണ്ണാമലൈ പറഞ്ഞത്.
Comments