ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഭീകരർ സിറിയയിൽ പോയതിനും ഐഎസിൽ ചേർന്നതിനും കുടുതൽ തെളിവുകൾ പുറത്ത്. 2017 ൽ നിരവധി മുസ്ലീം യുവാക്കളാണ് സിറിയയിലേക്ക് സംശയാസ്പദമായി കുടിയേറിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഹംസ എന്ന മലയാളിയാണ് പിഎഫ്ഐക്കാരടക്കമുള്ള ഭീകരരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത്.
ഹംസ, ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തന്റെ പദ്ധതി പൂർത്തീകരിക്കുന്നതിനായി പിഎഫ്ഐ നേതാക്കളുമായി പിഎഫ്ഐ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു.ഐഎസിനെയും മറ്റ് ഭീകരസംഘടനകളെയും പിന്തുണച്ചതിന് 17 പേർക്കെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. ഇതിലെ മുഖ്യ സൂത്രധാരനാണ് ഹംസ.
പിഎഫ്ഐയുടെ ഡിവിഷണൽ പ്രസിഡൻറായ മുഹമ്മദ് സമീർ എന്ന അബു സഫ്വാൻ ഇന്ത്യ വിട്ട് വിവിധ രാജ്യങ്ങളിൽ അഭയം തേടിയ ശേഷം സിറിയയിൽ ഐഎസിൽ ചേരാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.
പിഎഫ്ഐ ഭീകരരായ അബ്ദുൾ മനാഫ് എന്ന അബു ഫാത്തിമ, മുഹമ്മദ് സമീർ എന്ന അബു സഫ്വാൻ എന്നിവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
Comments