മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനം തുടരുകയാണ്. ലണ്ടനിലാണ് മുഖ്യമന്ത്രി ഇന്ന് സന്ദർശനം നടത്തുക. ബ്രിട്ടണിൽ ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിയുടെ ഭാഗമാകും.
തിങ്കളാഴ്ച കാർഡിഫ് സർവകലാശാലയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് ഓഫീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചിരുന്നു.
രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി നോർവെ സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദർശനം തുടക്കം മുതലെ വിവാദത്തിൽ മുറുകിയിരിക്കുകയാണ്. മുഖ്യമന്ത്രിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും യൂറോപ്പ് സന്ദർശനം നടത്തുന്നു എന്നതാണ് പ്രധാന വിമർശനം. പിണറായി വിജയനൊപ്പം ഭാര്യയും കൊച്ചുമകനും യുറോപ്പ് ആസ്വദിക്കുന്നുണ്ട്. മന്ത്രി വി.ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണനങ്ങൾ ഇവർക്കും ലഭിക്കുന്നില്ലെ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോ…
Comments