ബെയ്ജിംഗ് : ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പരാജയപ്പെടുന്നു. ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നായ ലോംഗ് മാർച്ച് 5 ബി ഉപയോഗിച്ച് രാജ്യം ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിന്റെ മൂന്നാമത്തെ മൊഡ്യൂൾ വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ തിരികെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എവിടേക്ക് പതിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
റോക്കറ്റിന്റെ 23 ടൺ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. പരീക്ഷണങ്ങൾക്കിടെ റോക്കറ്റിലെ മെങ്ഷ്യൻ മൊഡ്യൂളാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ഇത് ഭൂമിക്ക് ചുറ്റുമുള്ള സ്വന്തം ഭ്രമണപഥത്തിൽ പതിക്കുകയായിരുന്നു. സാധാരണയായി ഇത്തരം ആധുനിക റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിന്റെഫ ഭാഗത്തേക്ക് തളളപ്പെടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഇത് ഭൂമിയുടെ ഭ്രമണപഥത്തിലേക്കാണ് ഇപ്പോൾ പതിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ റോക്കറ്റ് ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏകദേശം 10 നില കെട്ടിടത്തിന്റെ വലിപ്പമുള്ളതാണ് ലോംഗ് മാർച്ച് റോക്കറ്റ്. ഇതിന്റെ എത്രത്തോളം ഭാഗം ഭൂമിയിൽ പതിക്കുമെന്ന് വ്യക്തമായി കണക്കാക്കാൻ സാധിക്കില്ല. നിലവിൽ 23 ടൺ പതിക്കുമെന്നാണ് കണക്കുകൂട്ടൽ. അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നതിനാൽ ചില ഭാഗങ്ങൾ കത്തിപ്പോകാൻ സാധ്യത ഏറെയാണ്. എന്നാൽ റോക്കറ്റ് പൂർണമായും കത്തിനശിക്കില്ലെന്നാണ് വിലയിരുത്തൽ.
എന്നാലിത് ആദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരത്തിൽ ചൈനയുടെ റോക്കറ്റുകൾ തിരികെ ഭൂമിയിലേക്ക് പതിച്ചിട്ടുണ്ട്. ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് മാലിദ്വീപിന് പടിഞ്ഞാറുള്ള കടലിൽ പതിച്ചത്.
Comments