തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സംഭവം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചിട്ടില്ലെന്ന് ആനാവൂർ അറിയിച്ചു.
അതേസമയം വിജിലൻസ് ഉദ്യോഗസ്ഥരെത്തി മേയറുടെ ഓഫീസിലെ രണ്ടു ജീവനക്കാരുടെ മൊഴിയെടുത്തു. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിവാദത്തിനാസ്പദമായ കത്ത് തയ്യാറാക്കിയിട്ടില്ലെന്നും ലെറ്റർ പാഡ് സൂക്ഷിക്കുന്നത് മേയറുടെ ഓഫീസിലാണെന്നും ഇരുവരും മൊഴി നൽകി.
സംഭവത്തിൽ വിജിലൻസും ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തുന്നത്. വിവാദമായ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്.
കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ സാധിക്കാത്തതിനാൽ വ്യാജമാണെന്ന് സാധൂകരിക്കാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. വിവാദത്തിനാസ്പദമായ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.
Comments