ഭോപ്പാൽ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വെട്ടിലായി കോൺഗ്രസ് എംഎൽഎ. മദ്ധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗാറിനെതിരെയാണ് കേസ്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിംഗാറിനെതിരെ കേസെടുത്തിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലെ കുക്ഷിയിൽ നിന്നുള്ള എംഎൽഎയാണ് ഉമംഗ് സിംഗാർ. ജബൽപൂരിൽ നിന്നുള്ള യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് നൗഗാവ് പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
2021 നവംബറിനും 2022 നവംബറിനും ഇടയിൽ നിരവധി തവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. എംഎൽഎ വസതിയുടെ പിറകിലുള്ള പിഡബ്ല്യൂഡി ഓഫിസിൽ വെച്ചാണ് പീഡനം നടന്നതെന്നും തന്നെ മാനസികമായി ഏറെ ഉപദ്രവിക്കുന്നുണ്ടെന്നും യുവതി പറയുന്നു.
മദ്ധ്യപ്രദേശിലെ ഗന്ധ്വാനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഉമംഗ് സിംഗാർ. 2019-20 വർഷങ്ങളിൽ കമൽനാഥ് സർക്കാരിന്റെ മന്ത്രസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. മദ്ധ്യപ്രദേശിലെ തന്നെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവാണ് ഇയാൾ. ഏതാനും നാളുകൾക്ക് മുമ്പ് കാമുകി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയും ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതാവാണ് സിംഗാർ.
Comments