ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ശ്രദ്ധ വാൽക്കർ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റേണ്ടതില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ശ്രദ്ധ വാൽ്ക്കർ എന്ന യുവതിയെ കാമുകനായ അഫ്താബ് പൂനാവാല 35 കഷണങ്ങളാക്കി തെരുവിലെറിയുകയായിരുന്നു. അസംഗഡിൽ ഹിന്ദു യുവാവ് തന്റെ കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇതുപോലത്തെ സംഭവങ്ങൾ എല്ലായിടത്തും എല്ലായ്‌പ്പോഴും നടക്കാറുണ്ടെന്നും ഒവൈസി വാദിക്കുന്നു.
കൊലപാതകങ്ങൾ അപലപിക്കപ്പെടുക തന്നെ വേണം. പക്ഷേ മുസ്ലീം യുവാവ് ഹിന്ദു യുവതിയെ കൊലപ്പെടുത്തിയ സംഭവം ഹിന്ദു-മുസ്ലീം പ്രശ്‌നം ആക്കേണ്ടകില്ല. ഈ കേസിനെ ലൗ ജിഹാദ് എന്നാണ് ബിജെപി പറയുന്നത്. ഇത് ലൗ ജിഹാദ് അല്ല. അങ്ങനെ പറയേണ്ടതിന്റെ ആവശ്യമില്ലെന്നും ഒവൈസി പറയുന്നു.
സാക്കിർ നായിക്കിനെ ഖത്തർ ലോകകപ്പിലേക്ക് ക്ഷണിച്ച സംഭവത്തിൽ വിവാദങ്ങൾ വേണ്ടെന്നും ഒവൈസി പറഞ്ഞു. ഖത്തറിൽ എട്ട് നാവികസേന ഉദ്യോഗസ്ഥർ ജയിലിൽ കഴിയുന്നുണ്ട്. ആദ്യം അവരെ പുറത്ത് എത്തിക്കട്ടെ. എന്നിട്ട് സാക്കിർ നായിക്കിനെ കുറിച്ച് സംസാരിക്കാമെന്നും ഒവൈസി പറഞ്ഞു.
Comments