ന്യൂഡൽഹി: തിഹാർ ജയിലിൽ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന് മസാജ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി. വൈറൽ വീഡിയോയിൽ കാണുന്നത് പ്രകാരം സത്യേന്ദ്ര ജയിന് ജയിൽ മുറിക്കുള്ളിൽ മസാജ് നൽകുന്നത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നാണ് ബിജെപി പറയുന്നത്. തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ബലാത്സംഗക്കേസ് പ്രതിയാണ് മസാജ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായി ജയിലിൽ കഴിയുന്ന റിങ്കു എന്ന യുവാവാണ് മന്ത്രിക്ക് മസാജ് ചെയ്തു നൽകുന്നത്. 2021ലാണ് റിങ്കു അറസ്റ്റിലാകുന്നതെന്നും സ്വന്തം മകളാണ് റിങ്കുവിനെതിരെ പീഡന പരാതി നൽകിയതെന്നും ഡൽഹി പോലീസും വ്യക്തമാക്കുന്നു.
Rape accused Rinku was giving massage to Satyendra Jain
Rinku
Accused under Pocso and IPC 376So it was not a physiotherapist but a rapist who was giving maalish to Satyendra Jain! Shocking
Kejriwal must answer why he defended this and insulted physiotherapists pic.twitter.com/8bBE4fLTFU
— Shehzad Jai Hind (@Shehzad_Ind) November 22, 2022
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സത്യേന്ദ്ര ജയിനിനെ ഒരാൾ ജയിൽ മുറിക്കുള്ളിൽ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായത്. എന്നാൽ എഎപി നേതാവിന്റെ നട്ടെല്ലിന് പരിക്കുള്ളതിനാൽ ഫിസിയോതെറാപ്പി ആവശ്യമായിരുന്നുവെന്നും ജയിലിൽ വെച്ച് നൽകിയത് അതാണെന്നുമായിരുന്നു ആംആദ്മിയുടെ വാദം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫിസിയോതെറാപ്പിസ്റ്റ് ആയി എത്തിയത് തിഹാർ ജയിലിലെ അന്തേവാസിയായ ബലാത്സംഗക്കേസ് പ്രതി ആണെന്ന് ബിജെപി വെളിപ്പെടുത്തിയത്.
Comments