ന്യൂഡൽഹി : നിരോധിത തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം പിരിക്കാനായി ഗൾഫ് രാജ്യങ്ങളിൽ സംഘടിത സംവിധാനം . സംഘടനയ്ക്ക് ഫണ്ട് ക്രമീകരിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ച, ഈ കേസ് സംബന്ധിച്ച് പട്യാല ഹൗസ് കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സംഘടനകളുമായും വ്യക്തികളുമായും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പോപ്പുലർ ഫ്രണ്ട് ചേർന്നിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇവർ മുഖേന നിരോധിത സംഘടന അനധികൃതമായി ഫണ്ട് ശേഖരിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ സംഭാവനയായി കാണിച്ച് പിന്നീട് ഈ പണം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു.
പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുൾ മുഖീത് എന്നിവർക്കെതിരെ വിചാരണ ആരംഭിക്കുന്നതിനായാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത് . ദേശീയ അന്വേഷണ ഏജൻസി , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), വിവിധ സംസ്ഥാന പോലീസ് യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ രാജ്യത്തുടനീളം നടത്തിയ വൻ റെയ്ഡിന് ശേഷം സെപ്റ്റംബർ 22 ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. നിലവിൽ മൂന്ന് പ്രതികളും തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു അഹമ്മദ് . സംഘടനയുടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നതും അഹമ്മദാണ്. ഡൽഹി പോപ്പുലർ ഫ്രണ്ടിന്റെ ജനറൽ സെക്രട്ടറിയായിരുന്നു മുഹമ്മദ് ഇല്യാസ്. ഡൽഹി-എൻസിആർ മേഖലയിലെ പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമായി മുഹമ്മദ് ഇല്യാസ് ഫണ്ട് സ്വരൂപിക്കാറുണ്ടായിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) സ്ഥാനാർഥിയായി ഇല്യാസും മത്സരിച്ചു.
2020 ഫെബ്രുവരിയിലെ ഹിന്ദു വിരുദ്ധ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് പർവേസ് അഹമ്മദിനെയും മുഹമ്മദ് ഇല്യാസിനെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ മുകിത് ഡൽഹി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയായിരിക്കെ ധനസമാഹരണ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. വ്യാജ പണമിടപാട് സ്ലിപ്പുകളും ഇയാൾ തയാറാക്കിയിരുന്നു.
Comments