ജയ്പൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ചൊവ്വാഴ്ച നാല് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം 22 ആയി. ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ഐസിയുവിൽ തുടരുകയാണ്.
അഞ്ച് ദിവസം മുമ്പായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഷേർഗാഹ് ബ്ലോക്കിലെ ഭംഗ്ര ഗ്രാമത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിവാഹാഘോഷത്തിനിടെ ആയിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ച് രണ്ട് കുട്ടികൾ മരിക്കുകയും 54 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ 20 പേർ കൂടി മരിച്ചു.
വരന്റെ അച്ഛനും അമ്മയും അപകടത്തിൽ മരിച്ചിട്ടുണ്ട്. 50 ശതമാനത്തിലധികം പൊള്ളലേറ്റവരാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരുന്ന പത്ത് പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നിന് പിറകെ ഒന്നായി മരിക്കുകയായിരുന്നു. ഇതോടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി ആശുപത്രിയിൽ പ്രത്യേക കൗൺസിലിംഗ് റൂം ആരംഭിച്ചിരിക്കുകയാണ്.
Comments