ന്യൂഡൽഹി : ലോകകപ്പ് കിരീടം നേടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.
”ഏറ്റവും ആവേശകരമായ ഫുട്‌ബോൾ മാച്ചുകളിൽ ഒന്നായി ഇത് എന്നും ഓർമ്മിക്കപ്പെടും. ഫിഫ വേൾഡ് കപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവർ മിന്നുന്ന പ്രകടനമാണ് കഴ്ചവച്ചത്. അർജന്റീനയുടെയും മെസിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീര വിജയത്തിൽ ആഹ്ലാദിക്കുന്നു!” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
”ലോകകപ്പിൽ ആവേശകരമായ പ്രകടനം നടത്തിയ ഫ്രാൻസിന് അഭിനന്ദനങ്ങൾ ! ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവർ ഫുട്‌ബോൾ ആരാധകരെ സന്തോഷിപ്പിച്ചു” എന്നും മോദി പറഞ്ഞു.
അവസാന നിമിഷം വരെ മുന്നേറിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്തുകൊണ്ടാണ് അർജന്റീന പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിൽ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അങ്ങനെ 2014ൽ കൈയ്യിൽ നിന്ന് വഴുതിപ്പോയ ലോക കിരീടം, 2022ൽ മെസിയുടെ കൈകളിലേക്ക് തന്നെയെത്തി.
Comments