ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായത്. വിദേശജോലിയ്‌ക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കട്ടപ്പന കാഞ്ചിയാറിലെ വീട്ടിൽവച്ചാണ് വിജിലൻസ് സംഘം ജയേഷിനെ അറസ്റ്റ് ചെയ്തത്.
കട്ടപ്പന കാഞ്ചിയാർ സ്വദേശിയുടെ മകന് വിദേശത്ത് പഠനത്തോടൊപ്പം ജോലിയ്‌ക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ നൽകണമെന്ന് തഹസിൽദാർ ആവശ്യപ്പെടുകയായിരുന്നു.തുക കുറയ്‌ക്കണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയേഷ് വഴങ്ങിയില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വീട്ടിൽവെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്യുന്നത്.
Comments