ശ്രീനഗർ: സൈന്യത്തിനെതിരെ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് നടത്തിയ പരാമർശത്തിനെതിരെ അമർഷം പുകയുന്നു. ഭാരത് ജോഡോ യാത്രയ്‌ക്കിടയിലാണ് സൈനികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് ദിഗ്വിജയ സിംഗ് സംസാരിച്ചത്. പാകിസ്താനിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയോ എന്ന് സംശയമുണ്ടെന്നായിരുന്നു ദ്വിഗിജയ സിംഗിന്റെ വിമർശനം.
കോൺഗ്രസും പാകിസ്താനും രാജ്യത്തിനെതിരെ നടത്തുന്ന രഹസ്യ ഗൂഢാലോചനയുടെ തെളിവാണ് ദിഗ്വിജയ സിംഗിന്റെ വാക്കുകൾ എന്ന് ജമ്മുകാശ്മീർ ബിജെപി നേതാവ് നേതാവ് കവീന്ദർ ഗുപ്ത പറഞ്ഞു. പാക്കിസ്താന്റെയും ചൈനയുടെയും താളത്തിനൊത്ത് തുള്ളുന്നവരായി കോൺഗ്രസുകാർ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർജിക്കൽ സ്‌ട്രൈക്കിൽ പാകിസ്താന് ഉണ്ടായ നാശത്തെ കുറിച്ച് അവർ തന്നെ സമ്മതിച്ചതാണ്. എന്നാൽ കോൺഗ്രസിന് ഇപ്പോഴും സൈന്യത്തെ ഇകഴ്‌ത്താനാണ് താത്പര്യം. 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ 32,000 ചതുരശ്രമീറ്റർ പ്രദേശമാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും കവീന്ദർ ഗുപ്ത ചൂണ്ടിക്കാട്ടി.
Comments