കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. താലിബാൻ ഭരണകൂടം രാജ്യത്തെ സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനു ശേഷമാണ് സർവകലാശാലകൾ തകർച്ചയുടെ വക്കിലേയ്‌ക്ക് എത്തിയിരിക്കുന്നത്. സാമ്പത്തിക തകർച്ചയുടെ ഭാഗമായി പല സർവകലാശാലകളുടെയും പ്രവർത്തനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.
സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ സർവകലാശാലകളെ വളരെയധികം ബാധിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയുടെ അസ്ഥിരാവസ്ഥ മൂലം സർവകലാശാലകളിൽ പലതും വിൽക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് സ്വകാര്യ പൊതുമേഖല സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ വ്യക്തമാക്കി.
35-ഓളം സ്വകാര്യ സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അവയ്‌ക്ക് പ്രവർത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അഫ്ഗാനിസ്ഥാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടികൾക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
Comments