ന്യൂഡൽഹി : ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കനത്ത സുരക്ഷയിൽ ത്രിപുരയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾ അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.
രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ബിജെപി 55 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 സീറ്റുകളിൽ ബാക്കിയുള്ള 5 സീറ്റുകൾ സഖ്യ പാർട്ടിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്‌ക്ക് വിട്ടുകൊടുത്തു. ഇടതു-കോൺഗ്രസിൽ നിന്ന് 60 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. 60 നിയമസഭ സീറ്റുകളിലേക്കായി 259 സ്ഥാനാർത്ഥികളാണ് മത്സരിക്കുക. മാർച്ച് രണ്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഫെബ്രുവരി 11-ന് ധലായ് ജില്ലയിലെ അംബാസയിലും ഗോമതിയിലും നടന്ന തിരഞ്ഞെടുപ്പുറാലികൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
ത്രിപുരയാണ് ഈ വർഷം ആദ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സംസ്ഥാനം. നാഗാലാൻഡ് മോഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കും. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചിലധികം സംസ്ഥാനങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും.
Comments