ന്യൂഡൽഹി : പത്ത് ദിവസത്തെ തുർക്കി രക്ഷാ പ്രവർത്തനത്തിന് ശേഷം എൻഡിആർഎഫ് സംഘത്തോടൊപ്പം റോമ്പോയും ഹണിയും ഇന്ത്യയിലേക്ക് തിരിച്ചു. ദുരന്തഭൂമിയിലെ സജീവ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ ഡോഗ് സ്ക്വാഡിലെ റോമ്പോയും ഹണിയും തിരികെ ഇന്ത്യയിലേക്ക തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയോടൊപ്പം തുർക്കിയെ സഹായിക്കുന്നതിൽ റോമ്പോയും ഹണിയും ഉൾപ്പെട്ട ഡോഗ് സ്ക്വാഡ് പ്രധാന പങ്കാളിയായിരുന്നു.
എൻഡിആർഎഫിലെ 50-ലധികം ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുമടങ്ങിയ ഇന്ത്യൻ സൈന്യമാണ് തുർക്കിയിലേക്ക് പോയത്. എയർഫോഴ്സ് സി-17 വിമാനം, മെഡിക്കൽ ഉപകരണങ്ങളും അവശ്യ വസ്തുക്കൾ എന്നിവയുൾപ്പെടെ വിദഗ്ധരായ പ്രത്യേക പരിശീലനം ലഭിച്ച ലാബ്രഡോർ ഇനത്തിലുള്ള ഡോഗ് സ്ക്വാഡുമായാണ് ദുരന്തനിവാരണ സേനയുടെ 51 അംഗമുള്ള സംയുക്തസംഘം തുർക്കിയിലേക്ക് പോയത്.
ദുരന്തനിവാരണ സേനയുടെ ഡോഗ് സ്ക്വാഡിലെ റോമിയോയും ജൂലിയും ആറ് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. നസ്രിൻ എന്ന പെൺകുട്ടിക്കാണ് റോമിയോയും ജൂലിയും പുതുജന്മം നൽകിയത്. ടൺ കണക്കിന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിൽ റോമിയോയും ജൂലിയും പ്രധാന പങ്കുവഹിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിന് ഇന്ത്യൻ സൈന്യം സജീവ പങ്കാളിയായതിൽ രാജ്യം വളരെയധികം അഭിമാനിക്കുന്നുവെന്നും എൻഡിആർഎഫിന്റെ ഡോഗ് സ്ക്വാഡ് ആവശ്യാനുസരണം രക്ഷാ പ്രവർത്തനത്തിൽ തുർക്കിയെ സഹായിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തുർക്കിയെ തകർത്തതിന് തൊട്ടുപിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ ദോസ്ത്’ പ്രഖ്യാപിക്കുകയും രക്ഷാ പ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെ തുർക്കിയിലേക്ക് അയക്കുകയും ചെയിതിരുന്നു.
Comments