തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെയും അംബാനിയെയുമാണ് സർക്കാർ ദത്തെടുക്കുന്നത് എന്നും അദാനിയും അംബാനിയും കഴിവു കൊണ്ടല്ല ധനികരായത് എന്നും സിപിഎം നേതാവ് വാദിച്ചു.
‘കോടിക്കണക്കിന് മനുഷ്യർക്ക് കയറി കിടക്കാൻ കേരള ഗവൺമെന്റ് സൗകര്യം ഒരുക്കുന്ന പോലെ മറ്റൊരു സംസ്ഥാനത്തും സർക്കാരുകൾ പ്രവർത്തിക്കുന്നില്ല. യുപിയിലോ ഗുജറാത്തിലോ ഈ നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടോ. മാത്രമല്ല, പട്ടിണി കുറവുള്ളത് കേരളത്തിലാണ്. യുപിയിൽ എല്ലാവരും പട്ടിണി കിടക്കുവാണ്. കേരളത്തിലെ കുടുംബങ്ങളെ എല്ലാം പിണറായി സർക്കാർ ദത്ത് എടുത്തിരിക്കുകയാണ്’.
‘മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെയും അംബാനിയെയുമാണ് ദത്ത് എടുക്കുന്നത്. അവരെ ലോകത്തിലെ ഏറ്റവും വലി പണക്കാരാക്കനാണ് ബിജെപിയുടെ ശ്രമം. ഒരു നയപൈസ ചിലവില്ലാതെയാണ് അദാനിയും അമ്പാനിയും മുതലാളിമാരായത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചിട്ടാണ് ഇവർ പണക്കാരയത്. സഞ്ചിത മൂലധനമാണ് ഇവരെ പണക്കാരക്കിയത്. കഴിവ് കൊണ്ടും ശ്രഷ്ഠമായ പ്രവർത്തനം കൊണ്ടുമൊന്നുമല്ല ഇവർ ധനികരായത്. രാഹുൽ ഗാന്ധി പറഞ്ഞതിനോടാണ് ഞാൻ യോജിക്കുന്നത്’ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments