ബെംഗളൂരു: കോൺഗ്രസ് മാനസിക പാപ്പരത്തത്തിലാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിയോജിപ്പ് അവരെ ഇപ്പോൾ രാജ്യത്തെ എതിർക്കുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് യാത്രയിൽ കെ ആർ പുരം നിയോജകമണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയെ രാജ്യത്തെ നശിപ്പിക്കുന്ന ഭാരത് തോഡോ യാത്രയായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടന്ന ഈ യാത്ര രാജ്യത്തെ നശിപ്പിക്കുന്ന കാൽനടയാത്രയായെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ ആരും രാഹുൽ ഗാന്ധിയെ കേൾക്കാൻ തയ്യാറാകാത്തതുകൊണ്ട് അദ്ദേഹം ഇംഗ്ലണ്ടിൽ പോയി പ്രസംഗിക്കുകയാണ്, നദ്ദ പറഞ്ഞു.നരേന്ദ്ര മോദിയെ എതിർക്കുന്നതിനിടയിൽ കോൺഗ്രസ് ഇപ്പോൾ രാജ്യത്തെ എതിക്കുന്ന സ്ഥിതിയിലേക്കെത്തിയെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. വികസനത്തിലൂന്നിയ ബിജെപി ഭരണത്തിൽ ബെംഗളൂരുവിലുണ്ടായ നേട്ടങ്ങളും നദ്ദ എണ്ണി പറഞ്ഞു.
ജനാധിപത്യത്തിൽ ആശയങ്ങയും കണക്കുകളെയുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്രത്തിൽ പോരാട്ടമുണ്ട്. എന്നിരുന്നാലും കോൺഗ്രസ് ഇപ്പോൾ ‘ മാനസിക പാപ്പരത്തം’ നേരിടുകയാണെന്നും പ്രധാന മന്ത്രിക്കെതിരെ അസഭ്യ ഭാഷ അവർ ഉപയോഗിക്കുകയാണ് .
ഇത്തരം രാഷ്‌ട്രീയ പാർട്ടികൾക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കഴിയാനുള്ള യോഗ്യതയില്ല. ഈ രാഷ്‌ട്രീയ പാർട്ടികളെ വീട്ടിലിരുത്തണം ജനാധിപത്യത്തിന്റെ പ്രവർത്തനം ഇങ്ങനെയല്ല. കോൺഗ്രസ്സും ജെ ഡി എസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .ഇരുവരും അഴിമതി, കുടുംബവാഴ്‌ച്ച, ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയം, കമ്മീഷൻ, ജാതീയത വർഗ്ഗീയത എന്നിവയിൽ വിശ്വസിക്കുന്നവരാണെന്നും ബിജെപി തലവൻ പറഞ്ഞു.
ജെഡിഎസ് കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നു. അതേസമയം കോൺഗ്രസ് ഒരു അഴിമതിയുടെ കൂടാരമാണ്. കോൺഗ്രസിന്റെ ഉയർന്ന തലം മുതൽ താഴെ തലം വരെയുള്ള നേതാക്കൾ അഴിമതിയിൽപ്പെട്ട് ജാമ്യത്തിൽ കഴിയുകയാണ്. ഇരുകൂട്ടരും ഒരുപോലെയാണ്. ജെഡിഎസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണ്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് അഴിമതിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ജെഡിഎസും പിഎഫ്ഐയ്‌ക്കെതിരായ കേസുകൾ പിൻവലിക്കുകയും 1700-ഓളം പ്രവർത്തകരെ അവർ ജയിൽ മോചിതരാക്കുകയും ചെയ്തു. കർണാടകയിൽ വർഗീയത വിഷം കുത്തിനിറച്ച പിഎഫ്ഐ അനുഭാവികളെ ഇരുവരും പിന്തുണച്ചെന്നും എന്നാൽ രാജ്യത്തുടനീളം ഇന്ന് പിഎഫ്ഐയുടെ പ്രവർത്തനം നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അഴിമതിക്കാരെ അധികാരത്തിലെത്തിക്കരുത് . രാജ്യം പ്രധാനമന്ത്രിയുടെ കരങ്ങളിൽ ഭദ്രമാണ് . അതുപോലെതന്നെ യെദ്യൂരപ്പയുടെയും ബൊമ്മെയുടെയും നേതൃത്വത്തിൽ സംസ്ഥാനവും ഭദ്രമാണ് നദ്ദ പറഞ്ഞു. ദേശീയ വളർച്ചയിൽ ബെംഗളൂരുവിന്റെ സ്ഥാനം എടുത്ത് പറയെണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ കോറൊണയിലും യുക്രെയൻ യുദ്ധത്തിലും ബുദ്ധിമുട്ടുമ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ രാജ്യം സുസ്ഥിര സമ്പത്ത് വ്യവസ്ഥ കൈവരിച്ചു. 2014-ൽ 92ശതമാനത്തോളം മൊബെൽ ഫോണുകൾ രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു.എന്നാൽ 97 ശതമാനം ഉൽപാദനം ഇന്ന് ഇവിടെ നടക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകൾ, വിമാനത്താവളം, റെയിൽ, റോഡ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലെ ബിജെപി സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. കർഷകർ, ആദിവാസികൾ, നെയ്‌ത്തുകാർ, മത്സ്യതൊഴിലാളികൾ എന്നിവർക്ക് ഏറെ സഹായകമായ ബൊമ്മെ സർക്കാരിന്റെ ‘കർഷക വിദ്യാ നിധി’, സംസ്ഥാനത്ത് എസി,എസ്ടി സംവരണം വർദ്ധിപ്പിച്ച തീരുമാനം എന്നിവയെ നദ്ദ അഭിനന്ദിക്കുകയും ചെയ്തു.
Comments