ന്യൂഡൽഹി: വിവാദ പരാമർശത്തിൽ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ രക്ഷിക്കാൻ കോൺഗ്രസിൽ നിന്നും ഒരു അഭിഭാഷകനുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇതിന്റെ പിന്നിൽ കോൺഗ്രസിന്റെ ഗൂഡാലോചനയാണോ എന്നും അദ്ദഹം ചോദിച്ചു.
വിവിധ കോടതികളിലായി ഏഴ് അപകീർത്തി കേസുകൾ രാഹുലിനെതിരെ നിലവിലുണ്ടെന്നും ഠാക്കൂർ ചൂണ്ടികാട്ടി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ കേന്ദ്രസർക്കാരിനോ ലോക്സഭ സെക്രട്ടേറിയറ്റിനോ യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
‘രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കോൺഗ്രസ് പ്രമുഖരായ അഭിഭാഷകരെ ഏർപ്പെടുത്തിയിട്ടില്ല. ഇത് മന:പൂർവ്വമാണോ? രാഹുലിനെതിരെ കോൺഗ്രസിൽ ഗൂഢാലോചന നടത്തുകയാണോ എന്ന സംശയമുണ്ട്. പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ
അഭിഭാഷകർ മുഴുവൻ ഊർജവുമുപയോഗിച്ച് ഒരുമണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തിയ സംഭവമുണ്ട്. രാഹുലിനെ സഹായിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണ്?’- അനുരാഗ് ഠാക്കൂർ ചോദിച്ചു.
Comments