ചെന്നൈ: തൂത്തുക്കുടിയിൽ ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെടുത്തിയതിന് അനുജനെ ദാരുണമായി കൊലപ്പെടുത്തി ജ്യേഷ്ഠൻ. പണം നഷ്ടമായതിനെ തുടർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോറി ഡ്രൈവറായ തൂത്തുക്കുടി ചില്ലനാട് നല്ലതമ്പി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ജ്യേഷ്ഠൻ മുത്തുരാജ് പോലീസ് സ്‌റ്റേഷനിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം റമ്മിയിൽ നഷ്ടപ്പെടുത്തിയ നല്ലതമ്പി മുത്തുരാജിൽ നിന്നും മൂന്ന് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതിനെ തുടർന്ന് മുത്തുരാജ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. എന്നൽ നല്ലതമ്പി ഇത് തിരികെ നൽകാതെ പരമ്പരാഗതമായി ഇരുവർക്കും അവകാശപ്പെട്ട വീട് വിറ്റ് വീതം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാളെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments