ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പികുളത്തേക്ക് മാറ്റാനുള്ള കോടതിവിധിയിൽ പ്രതികരണവുമായി എംഎം മണി. അഅരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെയെന്ന് എംഎം മണി പറഞ്ഞു. അരിക്കൊമ്പനെ മാറ്റുന്നതിന്റെ പേരിൽ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ലന്നും ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശല്യക്കാരനായ അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശം വച്ചത് വിദഗ്ദ സമിതിയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. കോടതി ഉത്തരവിനെ മാനിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുന്നു.
സമരം അവസാനിപ്പിക്കും. കോടതി വിധി സ്വാഗതാര്‍ഹം. ഇനി പറമ്പിക്കുളത്തും ചുറ്റിലുമുള്ളവരും അനുഭവിക്കട്ടെ. പക്ഷെ ഒരു കാര്യമുണ്ട്, ഇതൊക്കെ അല്ലാതെ വേറെ വഴിയ്ല്ല. ഈ മൃഗങ്ങളെ എല്ലാം കൊല്ലാന്‍ പറ്റുമോ. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാന്‍ പറ്റുമോ. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വന്‍ വനമാണ്, അവിടെ ഇഷ്ടം പോലെ കാട്ടുമൃഗങ്ങളുണ്ട്.’-എംഎം മണി പറഞ്ഞു.
വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാവുന്നതാണ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ എന്നിവയിൽ നിന്നും ആവശ്യമായ സഹായവും നേടാം.
അരിക്കൊമ്പനെ പിടികൂടുന്നതിൽ സമൂഹമാദ്ധ്യമങ്ങൾ ആഘോഷങ്ങൾ നടത്തരുതെന്നും കോടതി അറിയിച്ചു. മദപ്പാടുണ്ടെങ്കിലും ആനയെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതോടെ മദപ്പാടുണ്ടെങ്കിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നത്.
Comments