ജയ്പൂർ : രാജസ്ഥാനിൽ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഏപ്രിൽ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജയ്പൂരിൽ നിന്ന് ഡൽഹിയിലേയ്‌ക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. സംസ്ഥാനത്തെ നടപ്പിലാക്കുന്ന ആദ്യ വന്ദേഭാരത് ട്രെയിനാണിത്.
സംസ്ഥാനത്ത് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്തോടെ ജയ്പൂരിനും ഡൽഹിക്കിമിടയിലുള്ള യാത്രാ സുഗമമാക്കാൻ സാധിക്കും. ഡൽഹിയിൽ നിന്നുള്ള അഞ്ചാമത്തെ വന്ദേഭാരത് കൂടിയാണിത്. നിലവിൽ ജയ്പൂരിനും ഡൽഹിക്കുമിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ രാജധാനി എക്സ്പ്രസാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഏപ്രിൽ എട്ടിന് ചെന്നൈ-കോയമ്പത്തൂർ,സെക്കന്തരാബാദ്-തിരുപ്പതി റൂട്ടുകളിൽ രണ്ടെണ്ണവും, ഏപ്രിൽ ഒന്നിന് ഡൽഹി-ഭോപ്പാൽ വന്ദേഭാരത് സർവീസുകളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളിൽ 75 വന്ദേഭാരത് ട്രെയിനുകളാണ് നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നകത്. രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേഭാരത് ട്രെയിൻ സർവീസ് ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 2019-ലാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്.
Comments