ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയ്ക്കാൻ ഭാര്യ നിർബന്ധിക്കുകയാണെങ്കിൽ ഇത് വിവാഹ മോചനം അനുവദിക്കുന്നതിനുള്ള കാരണമായി കണക്കാക്കാമെന്ന് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത കാരണങ്ങളില്ലാതെ മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഭാര്യ നിർബന്ധിക്കുകയാണെങ്കിൽ ഇത് മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി ഭർത്താവിന് വിവാഹ മോചനത്തിനായി അപ്പീൽ ഫയൽ ചെയ്യാവുന്നതാണെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഇക്കാര്യത്തിൽ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്് ചോദ്യം ചെയ്ത് കൊണ്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിക്കാൻ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിിച്ച കുടുംബ കോടതി വിധിയൈ ഹൈക്കോടതി ശരി വെയ്ക്കുകയും ചെയ്തു. കുടുംബ കോടതിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ശരിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് 31-നാണ് ജസ്റ്റിസുമാരായ സൗമൻ് സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി ശരിയാണെന്ന് പ്രസ്താവിച്ചത്. ഭർത്താവ് മാതാപിതാക്കളിൽ നിന്നും മാറി കഴിയണം എന്ന ഭാര്യയുടെ ആവശ്യം മാനസികമായ ക്രൂരതയാണ്. ഒരു മകനും വീട്ടുകാരിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്ന് കഴിയാൻ ആഗ്രഹിക്കില്ലെന്നും കോടതി പറഞ്ഞു.
Comments