ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് പുതു തലമുറയ്ക്ക് സമഗ്ര വളർച്ച നേടാനുള്ള അവസരമൊരുക്കി കേന്ദ്രസർക്കാർ. സർവ്വകലാശാലകൾ, ഐഐടികൾ, ഐഐഎം എന്നിവയുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി സൃഷ്ടിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.
2014-ൽ 723 സർവ്വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കിൽ 2023-ൽ ഇത് 1,113-ആയി ഉയർന്നു. 2014-ൽ 16 ഐഐടികളും 13 ഐഐഎമ്മും ആയിരുന്നു. എന്നാൽ ഇപ്പോൾ 23, 20 എന്നിങ്ങനെയായി എണ്ണം ഉയർന്നു. കൂടാതെ കോളേജുകളുടെ എണ്ണം 5,298 ആയതോടെ വിദ്യാർത്ഥികൾക്ക് ഏറെ ഫലപ്രദമായി തീർന്നു. ഇതിൽ ഭൂരിഭാഗം സർവ്വകലാശാലകളും കോളേജുകളും ഗ്രാമീണ മേഖലയിലാണെന്നുള്ളത് ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരം സർക്കാർ ഒരുക്കി. പുരോഗമനപരമായ സംസ്ഥാന ഘടന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയെ വിവിധ മേഖലകളിൽ ഉയർത്താൻ സഹായിച്ചുവെന്നും വിദ്യഭ്യാസ മന്ത്രാലയം വിലയിരുത്തി.
Comments