ജയ്പൂർ: ജയ്പൂരിലെ സർക്കാർ ഓഫീസ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്ന് കോടികളുടെ പണവും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ യോജന ഭവനിൽ നിന്നാണ് രണ്ട് കോടിയിലധികം വിലമതിയ്‌ക്കുന്ന പണവും സ്വർണ ബിസ്‌ക്കറ്റുകളും പോലീസ് കണ്ടെടുത്തത്.
അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തയ്‌ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയ്പൂർ സിറ്റി പോലീസ് കെട്ടിടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ബേസ്മെന്റിൽ നിന്ന് പണവും സവർണ ബിസ്‌ക്കറ്റും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐടി വകുപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് പണവും സ്വർണ ബിസ്‌ക്കറ്റും കണ്ടെത്തിയത്. സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി ഓഫീസിലെ എട്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. അന്വേഷണ സംഘം കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments